Monday, January 25, 2010

ഒറ്റ മൈനകള്‍

മൂന്നും ചേര്‍ന്ന റോഡിന്റെ അരികത്തുള്ള പുല്‍ തകിടിയില്‍
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ അരികില്‍ ചുമരില്‍ കാലുരച്ച്
കടല്‍ തീരങ്ങളില്‍ കവിളില്‍ മൊബൈല്‍ ഉരച്ച്
ടാക്സി സ്റ്റാന്റുകളില്‍ തുറിച്ചു നോക്കി
വെള്ളിയാഴ്ചകളില്‍ എപ്പോഴും കുറെ ഒറ്റമൈനകളെ കാണാം.

ഇവിടെ കൊടും ചൂടില്‍ എങ്ങനെ ഈ മൈനകള്‍ -
പെട്ട് പോയെന്ന് ഞാന്‍ കൌതുകത്തോടെ നോക്കും।
ചിലപ്പോള്‍ ഇവിടത്തെ ആറുമാസ തണുപ്പിന്റെ
ചതിയില്‍ പെട്ട് പോയതാകാം।

രണ്ട് കൊല്ലത്തിലെ അവധിയില്‍ കടലാസു പെട്ടികളുമായി-
ലോഹച്ചിറ്രകില്‍ പറക്കുന്ന ഒറ്റമൈനകള്‍
വിരഹം പറഞ്ഞ് തീര്‍ക്കുകയാവും॥
പകുതിയും പിന്നെ എല്ലാം കടലിനക്കരെ ആണല്ലോ।

എനിക്കീ ഒറ്റമൈനകളെ കാണുമ്പോള്‍ ദു:ഖമാണ്
നിങ്ങള്‍ക്കെങ്ങനെയെന്നറ്രിയില്ല.

Tuesday, October 27, 2009

കൂട്ടുകറി

ഒരു തക്കാളി
കിഴങ്ങ് ഒന്ന്
ഒരു വലിയ ഉള്ളീ‍
പിന്നെ സ്വപ്നവും ഓര്‍മകളും കൂട്ടി ഓണം പോലെ।

അവര്‍ അണ്‍ച് കറികളും കൂട്ടി ഓണമാക്കുമ്പോള്‍
ഇവിടെ എല്ലാ ഒന്നിനും കൂടെ
കുബ്ബൂസ് എന്ന് വിളിക്കുന്ന പത്തിരി
മാസക്കണക്കിന് നാണയം അയച്ചതില്‍ ബാക്കി
പിന്നെ എന്നും ഓരോന്ന് കുറയുന്നു।

അവസാനം പ്രാര്‍ഥന ഒന്ന് മാത്രം
“കടക്കാരനാകാതെ മരിപ്പിക്കൂ ഈശ്വരാ॥
ഒരു പാട് ശയ്യയില്‍ കിടന്ന് ॥
ഈ ‘ശവമെന്ന് ‘ വിളിപ്പിക്കാതെ
അങ്ങോട്ടെടുക്കൂ ദൈവമേ...

Sunday, October 4, 2009

തുകല്‍ പെട്ടികള്‍


രു മെലിഞ്ഞ പെട്ടി പിന്നെ അല്പം വലുത്
വടിവില്ലാത്ത അക്ഷരത്തില്‍ സ്ഥലപ്പേരുകള്‍
ചിരി ,ബഹളം സ്വപ്നങ്ങള്‍ മുറിയാത്ത വാക്കുകള്‍
ഒരോട്ടം അങ്ങോട്ട് , പിന്നെ ഒരോട്ടം ഇങ്ങോട്ട്।
കസ്റ്റംസ് കാരന്റെ മുഖത്തേക്ക് ഒരു ഭാവം
പിന്നെയും ചിരികള്‍ ബഹളം॥
എണ്ണിയ സൂര്യാസ്തമനങ്ങള്‍॥
അവസാനം പിന്നെയും വായിച്ചെറിഞ്ഞ
പത്രകടലാസു പോലെ അല്പം ചുളിഞ്ഞ്
പാതി കീറി, എണ്ണപുരണ്ട്।
പ്രവാസ അവധിയുടെ ബാക്കി തുണ്ട് കടലാസ്.

പിന്നെയും മെയ്യെതൊങ്ങാന്‍ മാത്രമുള്ള

ബെഡ് സ്പേസുകള്‍ എന്ന് പേരുള്ള പാതി ശവ മഞ്ചങ്ങള്‍.

Thursday, September 24, 2009

സ്വപ്ന ജീവികള്‍


ഇത്രയും താപം॥
സൂര്യന്റെ അസൂയ കൊണ്ടായിരിക്കും
ഒന്നിനെയും പുണരാന്‍ തനിക്കാവില്ലെന്ന തോന്നല്‍

നീല കുപ്പായം, ഉരുകിയൊലിക്കുന്ന ഓര്‍മകള്‍
ഉള്ളുരുക്കും വെയിലിലും തിളങ്ങുന്ന നാണയങ്ങള്‍
തിളക്കമായിരിക്കാം പിന്നെയും
ഇങ്ങനെ കരിയാന്‍ അവരെ നിര്‍ത്തുന്നത്
പല ചിരികളും സ്വപ്നവും പിന്നെയും
കരയാനും കരിയാനും ഇര മ്യഗത്തെ പോലെ

സൂര്യനോളം പ്രഭയില്ലെങ്കിലും സൂര്യനോളം -
ഉള്ളുരുക്കം ഈ സൂര്യന്‍ മാര്‍ക്കും കാണാതിരിക്കില്ല।

Thursday, September 17, 2009

പാര്‍ക്കിംഗ് ടിക്കറ്റുകള്‍

ഒരു ചീന്ത് കടലാസു കഷ്ണം।
സമയം കുറിച്ചിരിക്കുന്നു വലിയ അക്കത്തില്‍ തന്നെ
ജീവിതം എടുത്തു കൊണ്ട് പോകേണ്ട സമയത്തിനപ്പുറം

പിന്നെയും വലിയ കടലാസു കഷ്ണങ്ങള്‍ വന്നു ചേരും
ചക്രത്തില്‍ നിന്നുമിറങ്ങാതെ പിന്നെയും പിന്നെയും
വന്ന ദുര്‍മേദസ്സുകള്‍ അയാളുടെ ജീവനെടുത്ത് പറന്നു।
സമയമായിട്ടും ചീട്ടുകള്‍ മാറാതിരിക്കയാല്‍
പിന്നെയും കടലാസു കഷ്ണങ്ങള്‍ വന്നു ചേരുന്നു।
മറ്റൊരു വെള്ള തുണീകഷണം അയാളെ മറ്റെവിടെയൊ
കാത്തിരിക്കുന്നുണ്ടാവണം..

Wednesday, September 16, 2009

പ്രവാസത്തിന്റെ താളുകള്‍

പണ്ട് ചിരിച്ചു കൊണ്ടെടുത്ത പാസ്സ്പോര്‍ട്ടിലെ
പടത്തില്‍ ചെറുതായി പൂപ്പല്‍ വന്നിരിക്കുന്നു
ചിരി ചെറുതായി മങ്ങി,അരികുകള്‍ ചെമ്പിച്ച്
അറിയാതെ പ്ലാസ്റ്റിക് ആവരണം അഴിഞ്ഞു മാറി
ഇനിയും മഷി പുരളാത്ത താളുകള്‍ ഇല്ല
ഇനിയും മുഖവും മുഖചിത്രവും മാറ്റാതിരിക്കാന്‍ കഴിയില്ല
ഉദ്യോഗസ്ഥര്‍ ചിത്രത്തിലേക്കും എന്റെ ജീവിതത്തിലേക്കും മാറി മാറി നോക്കുന്നു
എന്തൊക്കെയോ എവിടെയോ കൊഴിഞ്ഞു പോയ പോലെ.
പക്ഷെചില തിയതികള്‍ വെറുതെ കളിയാക്കി ചിരിക്കുന്നു.

Tuesday, September 15, 2009

വിളക്കുകാല്‍

എത്ര വട്ടം ഇതു വഴി പോയിരിക്കുന്നു
വഴിയില്‍ വണ്ടിയുടെ ചക്രപ്പാടുകളില്‍ മഴവെള്ളം
അങ്ങീങ്ങായി കീറിയ പത്രക്കടലാസുകള്‍
കടല പൊതിഞ്ഞതായിരിക്കണം അല്ലെങ്കില്‍ കടപ്പണ്ടങ്ങള്‍
ഓവുപാലത്തിന്റെ സ്മന്റുകള്‍ അടര്‍ന്നിരിക്കുന്നു
റോഡിലെ മെറ്റല്‍ അടര്‍ന്ന ചെറുകുഴിയില്‍
വിളക്കുകാലിന്റെ പൂതലിച്ച അറ്റം നിഴലിച്ചു കണ്ടു